യുദ്ധം കൊടുമ്പിരി കൊള്ളുന്ന യമനില്‍ സൗദി അറേബ്യന്‍ നേതൃത്വത്തിലുള്ള സഖ്യ സൈന്യം നടത്തിയ ആക്രമണത്തില്‍ കൊട്ടാരം തകര്‍ന്നു. സന്‍ആയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെയാണ് വ്യോമാക്രമണമുണ്ടായത്. ആറ് പേര്‍ കൊല്ലപ്പെടുകയും 30ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതിനിടെ ഹൂത്തികള്‍ തിരിച്ചടി ശക്തമാക്കി. സൗദി ലക്ഷ്യമിട്ട് മിസൈലുകള്‍ അയക്കുന്നത് അവര്‍ തുടരുകയാണ്.