216 പന്തില്‍ 114 റണ്‍സാണ് രണ്ടാം ദിനം ബെയില്‍സ് നിലം പതിക്കുമ്പോള്‍ ഗില്ലിന് നേര്‍ക്കുണ്ടായിരുന്നത്. ബൗളിങ്ങിന് അനുകൂലമായ സാഹചര്യമായിരുന്നില്ല ബിര്‍മിങ്ഹാമിലേത്. പക്ഷേ, മറ്റ് ഇന്ത്യൻ ബാറ്റര്‍മാര്‍ക്ക് സാധിക്കാത്ത, എന്തിന് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ പല ഇതിഹാസങ്ങള്‍ക്കും ഇംഗ്ലണ്ടില്‍ കഴിയാത്ത പോയ മാസ്റ്റര്‍ക്ലാസ് ഇന്നിങ്സായിരുന്നു ഗില്‍ പുറത്തെടുത്തത്.