ഇംഗ്ലണ്ട് ബൗളര്‍മാരുടെ കൃത്യതയാര്‍ന്ന പന്തുകളെ മാത്രമായിരുന്നില്ല, അവരുടെ നാവിനേയും ലോര്‍ഡ്‌സിന്റെ ഗ്യാലറിയേയും അതിജീവിക്കണമായിരുന്നു വരും മണിക്കൂറില്‍. ജഡേജ എന്തും നേരിടാൻ തയാറായിരുന്നു. ഇത്തരം നിമിഷങ്ങള്‍ ജഡേജയുടെ ആത്മവിശ്വാസത്തെ തകര്‍ക്കാൻ പോന്നതല്ലെന്ന് കാലം തെളിയിച്ചതാണ്, അത് ആവർത്തിക്കുകയായിരുന്നു